രാജ്യത്ത് നിലവില്‍ 4,704 നഗര- തദ്ദേശ സ്ഥാപനങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചിട്ടുണ്ട്. ബാക്കിയുളള തദ്ദേശസ്ഥാപനങ്ങളും ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.
ലോകത്തിലെ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ 2019 ലാണ് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെട്ടത്. 20 കമ്പനികളാണ് ആഗോളതലത്തിൽ, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ പകുതിയിലധികം നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ 6 കമ്പനികള്‍ ചൈനയിലാണ് സ്ഥിതിചെയ്യുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. ഒരാള്‍ക്ക് 53 കിലോഗ്രാം എന്നാ തോതിലാണ് അമേരിക്ക ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്ക് നിര്‍മ്മിക്കുന്നത്